നിലമ്പൂർ സമീപകാലത്തെ ഏറ്റവും ആവേശകരമായ ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നിലേക്ക് കടക്കുകയാണ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, കേരളത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നാണിതെന്ന് വ്യക്തമാണ്. രണ്ട് മുൻനിര സ്ഥാനാർത്ഥികൾ – എം. സ്വരാജും (എൽഡിഎഫ്) ആര്യാടൻ ഷൗക്കത്തും (യുഡിഎഫ്) – തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ശനിയാഴ്ച നടത്തിയ റോഡ്‌ഷോയിലൂടെയുള്ള പ്രിയങ്ക ഗാന്ധിയുടെ ഹൈ-വോൾട്ടേജ് പ്രവേശനം, ഇതിനകം തന്നെ തീവ്രത നിറഞ്ഞ മത്സരത്തിന് പുതിയ ഗതിവേഗം പകർന്നിരിക്കുന്നു.
ഞങ്ങൾ എങ്ങനെയാണ് ഈ നിഗമനങ്ങളിലേക്ക് എത്തിയത്:
Semiotica.ai യുടെ ഡാറ്റാ ടൂളുകൾ ഉപയോഗിച്ച്, ഞങ്ങൾ മൂന്ന് പ്രധാന സോഴ്‌സുകൾ പരിശോധിച്ചു:
✔️ ആളുകൾ ഓൺലൈനിൽ എന്താണ് പറയുന്നത് (ജൂൺ 14 വരെ)
✔️ ഗ്രൗണ്ടിൽ എന്താണ് സംഭവിക്കുന്നത് (ജൂൺ 14 വരെ)
✔️ ബൂത്ത്, കാമ്പെയ്ൻ-ലെവൽ ഫീൽഡ് റിപ്പോർട്ടുകൾ (ജൂൺ 12 വരെ)
ഇതെല്ലാം ചേർന്ന് വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നും കാറ്റ് ഏത് വഴിക്കാവും വീശുന്നതെന്നുമുള്ളതിന്റെ പൂർണ്ണമായ ഒരു ചിത്രം ഞങ്ങൾക്ക് ലഭിച്ചു.

സെന്റിമെന്റ് ട്രെൻഡ്: സ്വരാജ് മുന്നിലാണ്, ആര്യാടൻ സ്ഥിരത പുലർത്തുന്നു
മെയ് 20 മുതൽ സ്വരാജിന്റെ ജനപ്രീതി സ്ഥിരമായ വളർച്ച കൈവരിച്ചു, ജൂൺ 14 ആയപ്പോഴേക്കും 0.64 എന്ന സെന്റിമെന്റ് സ്കോറിൽ എത്തി. തുടക്കത്തിൽ ലീഡ് നേടിയിരുന്ന ആര്യാടൻ ഇപ്പോൾ ഏകദേശം 0.58 എന്ന സ്‌കോറിൽ കുടുങ്ങി കിടക്കുകയാണ്- ഇപ്പോഴും ശക്തമാണ്, പക്ഷേ മുന്നേറുന്നില്ല.
പി.വി. അൻവറിന്റെ സ്കോർ നേരത്തെ ഉയർന്നതായിരുന്നു, പക്ഷേ ഇപ്പോളത് കുത്തനെ മങ്ങിയിരിക്കുന്നു. ഓൺലൈനിലും ഗ്രൗണ്ട് ലെവലിലുമുള്ള അൻവറിന്റെ സ്വാധീനവും അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ലഭിക്കുവാൻ സാധ്യതയുള്ള വോട്ട് ഷെയർ (ജൂൺ 14 വരെയുള്ളത്)
എല്ലാ സോഴ്‌സുകളെയും സംയോജിപ്പിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് ഇതാ:

എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത് – ഫലം ഇരുവശത്തേക്കും പോകാം.
🚨 ഗെയിം-ചേഞ്ചർ: പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോ
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നിലമ്പൂർ പട്ടണത്തിൽ നടത്തിയ ഊർജ്ജസ്വലമായ റോഡ്‌ഷോ നിർണായകമായ ഈ അവസാന നിമിഷത്തിൽ യു.ഡി.എഫ് പ്രചാരണത്തിന് പുതിയ ഊർജ്ജം പകർന്നു.
💠 വനിതാ വോട്ടർമാർ: ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനമെടുക്കാത്ത വനിതാ വോട്ടർമാരിൽ, പ്രത്യേകിച്ച് ക്ഷേമ സ്വീകർത്താക്കളിലും മധ്യവർഗ വീട്ടമ്മമാരിലും, കോൺഗ്രസ് ബ്രാൻഡിലുള്ള വൈകാരിക ബന്ധവും വിശ്വാസവും പുനരുജ്ജീവിപ്പിച്ചുക്കുവാൻ പ്രിയങ്കയുടെ സാന്നിധ്യം സഹായകരമായി മാറിയതായി തോന്നുന്നു.
💠 യുഡിഎഫ് കേഡർ: ഈ പരിപാടി കോൺഗ്രസ് പ്രവർത്തകരിൽ, പ്രത്യേകിച്ച് നിലമ്പൂർ ടൗൺ, വണ്ടൂർ തുടങ്ങിയ പ്രധാന മേഖലകളിൽ, ഒരു പുതു ഊർജ്ജം വ്യക്തമായി നൽകി. ഇത് അടിസ്ഥാനതലത്തിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ബൂത്ത് തലത്തിലുള്ള സമാഹരണ ശ്രമങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്തു.
💠 മൊത്തത്തിലുള്ള സ്വാധീനം: യുഡിഎഫിനുള്ള പിന്തുണ 0.5% മുതൽ 1.2% വരെ വർദ്ധിച്ചതായി ആദ്യകാല സൂചനകൾ കാണിക്കുന്നു, പ്രത്യേകിച്ച് മുമ്പ് വോട്ടർമാരുടെ ആവേശം കുറവായിരുന്ന പ്രദേശങ്ങളിൽ.
📍 പ്രധാന നിഗമനങ്ങൾ
• എടവണ്ണ, വണ്ടൂർ, നിലമ്പൂർ ടൗൺ എന്നിവടങ്ങളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം ഉണ്ട്, അവരുടെ ക്ഷേമ കേന്ദ്രീകൃത സന്ദേശങ്ങൾ അവിടുള്ള വോട്ടർമാരെ സ്വാധീനിക്കുന്നതായി തോന്നുന്നു.
• മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിനുശേഷം കാളികാവ്, ആദിവാസി മേഖലകളിൽ എൽ.ഡി.എഫിന്റെ നില വൈകിയാണെങ്കിലും മെച്ചപ്പെട്ടു.
• ആദ്യസമയത്ത് ശക്തനായ മത്സരാർത്ഥിയായിരുന്ന അൻവർ ഇപ്പോൾ ഒരു പ്രധാന കളിക്കാരനേ അല്ല – സ്ത്രീകൾക്കിടയിലും ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ വോട്ടർമാർക്കിടയിലും പിന്തുണ കുത്തനെ കുറഞ്ഞു.
• എസ്ഡിപിഐയ്ക്ക് ലഭിക്കുന്ന പിന്തുണ സ്ഥായിയായി തുടരുന്നു, പ്രധാനമായും വാണിയമ്പലത്തെ യുവാക്കൾക്കിടയിൽ.
• നോട്ടയ്ക്ക് 2.5% മുതൽ 3.5% വരെ വോട്ടുകൾ ലഭിച്ചേക്കാം. ഈ പ്രതിഷേധ വോട്ടുകൾ ഒരു ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആരാണ് വിജയിക്കുന്നതെന്നതിൽ നിർണ്ണായകമായേക്കാം.
🎯 അന്തിമ പ്രവചനം:

അവസാന വാക്ക്:
ഈ തിരഞ്ഞെടുപ്പിന്റെ ഫോക്കസ് ഇനി വെറും നയങ്ങളെക്കുറിച്ചല്ല, മറിച്ച് കാഴ്ചപ്പാടുകളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും വൈകാരിക ബന്ധത്തെക്കുറിച്ചുമാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത മത്സരത്തിലാണ്. എന്നാൽ ഇത്രയും കടുത്ത ഒരു മത്സരത്തിൽ, യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ടുവ്യത്യാസം കണക്കിലെടുക്കുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോ അന്തിമവിധിയെ സ്വാധീനിച്ചേക്കാം.
Semiotica.ai ഡാറ്റാ റിസേർച് റിപ്പോർട്ടുകളിൽ നിന്നുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.
Add a Comment